Showing posts with label തൊള്ള ബഡായീസ്. Show all posts
Showing posts with label തൊള്ള ബഡായീസ്. Show all posts

Monday, August 1, 2011

നേര്‍ച്ചക്കള്ളന്‍

അങ്ങനെ നോമ്പിന്റെ ആദ്യ ദിവസം കഴിഞ്ഞു..

ഓരോ വര്‍ഷവും ഒരു മാസം മാത്രമാണ് പുലര്‍ച്ചെ നാല് മണി കാണാറുള്ളത്‌.. ഉപ്പയുടെ വിളി കേട്ട്  ഞാന്‍ എഴുന്നേറ്റപ്പോള്‍ അനിയത്തിക്കുട്ടിയുണ്ട് എഴുന്നേറ്റിരിക്കുന്നു.
'ഈ മാസം ഞാന്‍ മുഴുവന്‍ നോമ്പും നോല്‍ക്കും..
എന്താ ഇക്കാക്ക് കാണണോ?'
അവള്‍ പറഞ്ഞു.

'എത്രയെണ്ണം നോല്‍ക്കും?
അറുപതെണ്ണമാണോ?
ഓരോ ദിവസവും രണ്ടെണ്ണം വച്ച് ഒരു മാസം അറുപതെണ്ണം. '

അയ്യേ.. അങ്ങനയല്ല.
മുപ്പതും നോല്‍ക്കും.. 
നാലാം ക്ലാസ്സുകാരിക്ക് വെവരമുണ്ട്..

പിന്നെയൊന്നും പറയാന്‍ നിന്നില്ല. വയറു നിറച്ചും അവള്‍ ഭക്ഷണം കഴിക്കുന്നത്‌ കണ്ണ് നിറയെ നോക്കി നിന്നു.

സൂര്യന്‍ തലപൊക്കി രാവിലത്തെ സലാം പറഞ്ഞു..
അത്താഴം കഴിച്ചതിന്റെ ക്ഷീണം കണ്ണുകളില്‍ വന്നു നിറയുന്നുണ്ട്. അത് മയക്കമായി മാറുന്നതിനു മുമ്പ് പുറത്തു നിന്നും ഒരു അവ്യക്തമായ ശബ്ദം കേട്ടു. ആരാണീ നേരത്ത് പാട്ടും പാടി വരുന്നത്..

പ്രായമായ വല്ല്യുമ്മ ക്ഷീണം കൊണ്ടുറങ്ങുകയാണ്. 
ഡോര്‍ ബെല്ലടിക്കാനനുവദിക്കാതെ ഞാന്‍ വാതില്‍ തുറന്നു.
കയ്യില്‍ ഹാര്‍മോണിയം പെട്ടിയുമായി നീണ്ട പൈജാമ ധരിച്ചു പാവം ഒരാള്‍..
മുഷിഞ്ഞു നാറിയ വസ്ത്രം. വെറ്റിലക്കറ പുരണ്ട പല്ലുകള്‍. 
തമിഴും ഹിന്ദിയുമൊക്കെ കൂടിയ ഭാഷയില്‍ അയാള്‍ ഉച്ചഭാഷിണി തുറന്നു പാട്ട് പാടാന്‍ തുടങ്ങി.

സ്റ്റാര്‍സിങ്ങര്‍ കണ്ടു ശ്രുതിയും പല്ലവിയുമൊക്കെ പഠിച്ച നമ്മളുണ്ടോ ശോക ഗാനം ചൊല്ലാനനുവദിക്കുന്നു??

സുഹൃത്തെ ??..എന്താണ് വേണ്ടത്??

ഷെയ്ഖ്..ഷെയ്ഖ്..

അത് കേട്ടപ്പോ തന്നെ സംഗതി നോമ്പ് കാലത്തെ സ്ഥിരം തട്ടിപ്പാണെന്ന് തോന്നി.

എന്ത് ഷെയ്ക്ക്? ഷാര്‍ജ ഷൈക്കോ?
അത് നിങ്ങളാണോ?

ഞാന്‍ ഷെയ്ഖ്‌ അജ്മീര്‍ ഖോജയുടെ അടുത്ത ആള്‍ താന്‍...
നേര്‍ച്ച താങ്കോ.. 
അവിടെ.. കൊണ്ട് കൊടുക്കും..
ഉങ്കള്‍ക്ക്‌ വേണ്ടി പ്രാര്ത്ഹിക്കും...

നേര്‍ച്ച..
എങ്ങനെയെങ്ങനെ?
നേര്‍ച്ചയോ?

'അതപ്പാ..സ്വര്‍ണ്ണം കാശ്.. വസ്ത്രം ഇന്ത മാതിരി എന്തായാലും..'
അയാള്‍ പടച്ചോന്റെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ പിന്നെയും കുറെ തിരിയാ ഭാഷ പറഞ്ഞു.

എന്തോ ഒച്ചയും പാട്ടുമൊക്കെ കേട്ടു വല്ലിമ്മ ഓടിവന്ന് ഏന്തി വലിഞ്ഞു വന്നു നോക്കി..
അജമീറെന്നു കേട്ടാല്‍ വല്ലിമ്മമാര്‍ക്ക് ഹൃദയത്തില്‍ ബഹറല്ലേ..

'എന്റെ കുട്ട്യേ.. നീയെന്താണി ചെയ്യുന്നത്.. ഒനെന്തെലുമൊക്കെ കൊടുക്ക്..
എന്റെ ഖോജ രാജാവായ തമ്പിരാനെ...കാക്കണേ..'''

കാതിലെ സ്വര്‍ണ്ണമൊന്നും ഊരാഞ്ഞതില്‍ ഞാന്‍ പടച്ചവനോട് നന്ദി പറഞ്ഞു. 
കീശയില്‍ നിന്നു കിട്ടിയ അഞ്ചു രൂപ കൊട്ടന്‍ അയാളുടെ കയ്യില്‍ കൊടുത്തു.. 
ആദ്യ നോമ്പിന് തന്നെ ഒരു തട്ടിപ്പനെ വെറുതെ മടക്കണ്ട.

അപ്പോഴല്ലേ സംഗതി രസമായത്..
മൂപ്പിലാന്‍ ആ അഞ്ചു രൂപ വാതില്‍ പടിയില്‍ വച്ച് പറഞ്ഞു 
'നീങ്ക എന്താ ചെയ്യമ്മാ??
നമ്മയാര്.. തെണ്ടിയാ???'

''പിന്നെയെന്തു വേണം?'' വല്ലിമ്മ ഭവ്യതയോടെ നില്‍ക്കുമ്പോള്‍ ദേഷ്യം മൂക്കിനു പിടിച്ചു ഞാന്‍ ചോദിച്ചു..

'പെരിയത്. പെരിയ സംഖ്യാ.. പെരിയ എന്തെങ്കിലും.. 
ഇത് പിച്ചയല്ല. പെരിയതുണ്ടോ..ഉണ്ടാ..??''

'ഇയാളെ ഞാനിന്നു..'

ശരി അപ്പുറത്തൂടെ വാ.. അയാളെ ഞാന്‍ അടുക്കള ഭാഗത്തേക്ക് വിളിച്ചു..
വല്ല്യുമ്മയോട് ഒളി കണ്ണിട്ടു നന്ദി പറഞ്ഞു സന്തോഷത്തോടെ പെട്ടെന്ന് അയാള്‍ എന്റെ പിറകെ അടുക്കള ഭാഗത്തെത്തി..

'നേര്‍ച്ചക്ക്  പെരിയ സാധനം വേണമെന്ന് പറഞ്ഞില്ലേ..ഇതാ ഇത് കയ്യോടെ എടുത്തോളൂ..'
അടുക്കള ഭാഗത്തെ വലിയ ഉരലും ഉലക്കയും കാണിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു..

പിന്നീടെന്തോക്കെയാണ് സംഭവിച്ചതെന്നറിയാന്‍ അവിടെ നിന്നില്ല. അടുക്കള വാതിലടച്ചു ഞാന്‍ എന്റെ മയക്കത്തിലേക്ക് വീണു..

Wednesday, June 15, 2011

അമ്പത് പൈസ റോക്ക്സ്

ബസ് യാത്രകള്‍ എന്നും വമ്പന്‍ വിറ്റുകള്‍ സമ്മാനിക്കുന്ന ഏരിയയാണ്. ഏതെങ്കിലുമൊരു കുടിയനോ  തൊള്ളബഡായിയോ കേറാത്ത ബസ്സുകള്‍ വിരളവും വിരസവുമാണ്. 
കാലമേറിയ ജീവിതത്തില്‍ ബസ്സനുഭവങ്ങള്‍ ഒരുപാടുണ്ടാവും ഓരോരുത്തര്‍ക്കും.. ജീവിതത്തിന്റെ
പച്ചചൂര് മാറ്റാന്‍ ബസ്സില്‍ പണിയെടുക്കുന്നവര്‍ക്കുമുണ്ടാവും അവരുടെതായ രസാനുഭവങ്ങള്‍..


                                                          .........................

ബസ്സ് കയറി. കുത്തിയിരിക്കാന്‍ ഒരു സീറ്റും കിട്ടി. അപ്പുറത്ത്‌ സീറ്റില്‍ അത്യാവശ്യം സുമുഖനായൊരു  ചെറുപ്പക്കാരനുണ്ട്. എങ്ങോട്ടാ പോകുന്നെ?? സ്ഥലമെത്തും വരെ സൊറച്ചിരിക്കാന്‍ ആളെ ക്കിട്ടിയ സന്തോഷത്തില്‍ ഞാന്‍ ചോദിച്ചു. ഞാന്‍ അങ്ങാടി വരേയാ..ഓ ഞാനതിന്റെ അപ്പുറത്തെ സ്ടോപ്പാ..ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നതിനിടയില്‍ കായിം ചോദിച്ചു കണ്ടക്ടര്‍ വന്നു. അഞ്ചു രൂപയാണ് എന്റെ ചാര്‍ജ്. സുമുഖനു നാലേ അമ്പതും. അഞ്ചു രൂപ കൊടുത്ത് ബാക്കി അമ്പത് പൈസ ചോദിച്ചു. കായി ഉണ്ടായിട്ടോ ഇല്ലാഞ്ഞിട്ടോ കണ്ടക്ടര്‍ ബാക്കി പിന്നെ തരാമെന്നു പറഞ്ഞു...  സ്ഥലമെത്താറായിട്ടുണ്ട്...

അല്ല , നിങ്ങളുടെ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ മാഷേ??
സുഹൃത്തെ.. ഇറങ്ങിക്കോളൂ..
ദാ എത്തി..
ഇതാണ് സ്ഥലം...ഹേയ്..

വണ്ടിയുടെ ബ്രേക്കില്‍ നിന്നും ഡ്രൈവര്‍ കാലെടുത്തു.. അയാള്‍ക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞു. എന്താ മാഷേ.. താങ്കള്‍ക്കിനി തിരിച്ചിങ്ങോട്ട് എത്ര ദൂരം നടക്കേണ്ടി വരും . എന്തേ ഇറങ്ങാഞ്ഞൂ....???
അപ്പോള്‍ നേര്‍ത്തൊരു വളിഞ്ഞ ചിരിയോടെ അഭ്യസ്തവിദ്യനെന്നു ഞാന്‍ കരുതിയ മൂപ്പര്‍ പറഞ്ഞു..

'അയാളെനിക്ക് അമ്പത് പൈസ തരാനുണ്ട്. അടുത്ത സ്ടോപ്പിലെക്ക് അഞ്ചു രൂപയാ. അമ്പത് പൈസ വെറുതെ കളയണ്ടല്ലോ......!!'

                                                     .........................


ശങ്കരേട്ടന്‍ ബസ്സില്‍ കേറിയിട്ടുണ്ട്. ഇന്നെന്തേലുമൊക്കെ കാണാം.പതിവ് പോലെ ഞാന്‍ മൂപ്പരുടെ അടുത്തു തന്നെ നിന്നു. വല്യ വായിലെ വെള്ളമടി വര്‍ത്താനം കേക്കാന്‍. മഞ്ചേരിയില്‍ നിന്ന് അഞ്ചു രൂപ കൊടുത്താല്‍ എന്റെ വീടെത്തും. മൂപ്പര്‍ക്ക് നാലേ അമ്പത് കൊടുക്കണം. വയറ്റില്‍ അടങ്ങിക്കിടക്കാത്ത കള്ള് ശബ്ദമുണ്ടാക്കിത്തുടങ്ങി.സകലകലാ പരദൂഷണ പരമ്പര കുനുകുനാ
തുടങ്ങി..

കണ്ടക്ടര്‍ വന്നു. ശങ്കരേട്ടന്‍ കയ്യിലുണ്ടായിരുന്ന ചുക്കിച്ചുളിഞ്ഞ പത്തു രൂപ നോട്ടു കൊടുത്തു.ബാക്കി അഞ്ചു രൂപ തിരിച്ചും കൊടുത്തു.
'മനേ..ഈ നോട്ടിക്കൂടെ ആകാശം കാണുന്നുണ്ടല്ലോ.. എനിക്ക് വേറെ നോട്ടു താ..കള്ളടിച്ചാ കള്ളത്തരം മനസ്സിലാവില്ലെന്ന് കരുതിയോ?? '
പറഞ്ഞത് ശരിയാ,.. വലിയൊരു ഓട്ടയുണ്ട് നോട്ടിനു നടുവിലൂടെ.
മുറു മുറുത്ത് കണ്ടക്ടര്‍ വേറൊരു അഞ്ചു രൂപ കൊടുത്തു.
'ബാക്കി അമ്പത് പൈസ താടാ തിരുമാലീ..
പാവം കണ്ടക്ടര്‍.
'ഏട്ടാ. അമ്പത് പൈസയില്ല. ഇപ്പൊ തരാം..'
ശങ്കരേട്ടന്‍ ഇപ്പോള്‍ ഒന്നും മിണ്ടിയില്ല. കണ്ടക്ടര്‍ ആശ്വാസം കൊണ്ടു.

ഒരു രണ്ടു മിനുറ്റ് കഴിഞ്ഞില്ല.'എന്റെ അമ്പത് പൈസ.....'

'ങാ ഇപ്പൊ തരാംട്ടോ...'
ശങ്കരേട്ടന്‍ വീണ്ടും മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞപ്പോ വീണ്ടും അതെ ചോദ്യം. 'എന്റെ കാശ്..അമ്പത് പൈസ.....'

കണ്ടര്‍ക്ക് ദേഷ്യം വന്നു. 'ഇപ്പൊ തരാമെന്നെ...അവിടെയിരി.

ഇതൊരു പരിപാടിയാക്കി മൂപ്പര്‍..
കണ്ടക്ടര്‍ പെണ്ണുങ്ങളെ ഭാഗത്തേക്ക് പൈസ വാങ്ങാന്‍ പോകുമ്പോഴും തിരിച്ചിങ്ങോട്ട് പോരുമ്പോഴും എന്റെ അമ്പത് പൈസാന്നു പറയും..
എനിക്കതൊരു രസമായി. തള്ളേ..ഒരു തല്ലിനുള്ള വകയുണ്ട്..
ഇപ്പോഴത്തെ ചോദ്യത്തിന് ദേഷ്യം മൂക്കിനു പിടിച്ചു കണ്ടക്ടര്‍ ചൂടായി.

"ടോ.. തന്നോടല്ലേ ഇപ്പൊ തരാമെന്നു പറഞ്ഞത്. വേറൊന്നുമില്ലേ തനിക്കാലോചിക്കാന്‍..  തൊള്ളയടക്കി ഒന്ന് മിണ്ടാതിരിക്കോ ."

മടക്കിക്കുത്തഴിച്ചു ശങ്കരേട്ടന്‍ പറഞ്ഞ വര്‍ത്താനം.
'എടാ ചങ്ങായീ...എന്തോരമുണ്ടാലോയ്ക്കാന്‍..
താനാ കായിങ്ങോട്ട് തന്നാല്‍ എനിക്ക് വേറെന്തേലും  ആലോയ്ക്കാലോ...'